സുന്ദരിയായ ഒരു ദേവതയായിരുന്നു, എക്കോ അവള്‍ തന്റെ സ്വന്തം ശബ്ദം വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. അത് കൊണ്ട് അവള്‍ ഒരിക്കലും സംസാരം നിര്‍ത്തിയിരുന്നില്ല.ഒരിക്കല്‍ ജൂണോ ദേവത എക്കോയെ ഉപദേശിച്ചു. "നീ ഈ വായടിത്തം നിര്‍ത്തണം. ഇത് നല്ലതല്ല" എക്കോ അനുസരിച്ചില്ല.. ജൂണൊയെ പരിഹസിക്കുകയും ചെയ്തു." ജൂണൊയ്ക്കു കലശലായ കോപം വന്നു.
"നിന്റെ ശബ്ദം നിനക്ക് നഷ്ടപ്പെടും.ജൂണൊ എക്കോയെ ശപിച്ചു.-"മറ്റുള്ളവരുടെ അവസാനത്തെ വാക്കുകള്‍ ആവര്‍ത്തിക്കാന്‍ വേണ്ടിയല്ലാതെ ഇനി മേല്‍ നിന്റെ ശബ്ദം പുറത്ത് വരില്ല.കുന്നുകള്‍ക്കിടയില്‍ എവിടെയെങ്കിലും പോയി ഒളിച്ച് കൊള്ളൂ..ആരെങ്കിലും ആവശ്യപ്പെട്ടാല്‍ മാത്രം പുറത്ത് വന്നാല്‍ മതി."
എക്കോ ദുഖിതയായി അടുത്തുള്ള കുന്നിലേക്ക് ഓടിപ്പോയി.
സംസാരിക്കുവാന്‍ ശ്രമിച്ചപ്പോള്‍ തന്റെ ശബ്ദം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് അവള്‍ക്ക് മനസ്സിലായി. മറ്റുള്ളവരുടെ ശബ്ദം കേള്‍ക്കുമ്പോള്‍ മാത്രമേ അവള്‍ക്ക് വായ് തുറക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. അതും അവരുടെ അവസാനത്തെ വാക്ക് ആവര്‍ത്തിക്കാന്‍ വേണ്ടി മാത്രം.
ഒരു ദിവസം ആ കുന്നിന്‍ ചെരിവുകളില്‍ നാര്‍സിസസ് എന്ന ഒരു യുവാവ് എത്തി.വടിവൊത്ത് നീണ്ട് മനോഹരമായ ശരീരം; ഒരു ദേവതയുടേത് പോലുള്ള മുഖകാന്തി! അവന്റെ കറുത്ത ചുരുള്‍ അളകങ്ങള്‍ വീതിയുള്ള നെറ്റിമേല്‍ വീണു കിടന്നു. അവന്റെ കണ്ണുകള്‍ നക്ഷത്രങ്ങളേപ്പോല്‍ തെളിഞ്ഞ് മിന്നി.
എക്കോ ഒരു മരത്തിന്റെ മറവില്‍ നിന്ന് നാര്‍സിസസിനെ കണ്ടു.
എത്ര സുന്ദരനായ യുവാവ്! അവള്‍ അദ്ഭുതപ്പെട്ടു. നാര്‍സിസസിന്റെ രൂപം എക്കോയുടെ ഹൃദയത്തില്‍ പതിഞ്ഞു.അവള്‍ക്ക് അവനൊട് അഗാധമായ സ്നേഹം തോന്നി. അവനു തന്നോട് പ്രേമം തോന്നിയെങ്കില്‍..അവള്‍ കൊതിച്ചു...
പക്ഷേ തനിക്ക് ഒളിവില്‍ നിന്ന് പുറത്ത് വരാന്‍ കഴിവില്ല.ജൂണോ നിരോധിച്ചിരിക്കുകയാണ്.പിന്നെയെങ്ങനെ നാര്‍സിസ്സസ് തന്നെ കണ്ടെത്തും-എക്കോ ദുഖിതയായി.
അവള്‍ ആ യുവാവിനെ പിന്തുടര്‍ന്നു! തന്റെ പിറകില്‍ ഒരു മര്‍മ്മര ശബ്ദം.! അവന്‍ തിരിഞ്ഞ് നോക്കി ആരെയും കണ്ടില്ല. വീണ്ടും നടന്നു.പിന്നെയും ശബ്ദം കേട്ടു. തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന് തീര്‍ച്ചയായപ്പോള്‍ നര്‍സിസ്സസ് അവിടെ നിന്നു.
"ആരാണവിടെ?" അവന്‍ ചോദിച്ചു.
"അവിടെ"-എക്കൊ അവന്റെ അവസാന വാക്ക് ആവര്‍ത്തിച്ചു..
"നീ ആരാണ്?"
"ആരാണ്"..എക്കോ മറുചോദ്യം കൊണ്ട് ഉത്തരം പറഞ്ഞു.
"എന്നെ കളിയക്കുകയാണോ?,-നാര്‍സിസ്സസ് ദേഷ്യത്തോടെ വിളിച്ച് ചോദിച്ചു.
"ആണോ" പാവം എക്കോ ആവര്‍ത്തിച്ചു.
"നീ ഒളിച്ചിരിക്കാതെ പുറത്ത് വരൂ" നാര്‍സിസ്സസ് ആജ്ഞാപിച്ചു.
എക്കോ സന്തോഷത്തോടെ തന്റെ മുഴുവന്‍ സൗന്ദര്യത്തോടും കൂടി പ്രത്യക്ഷപ്പെട്ടു.
നാര്‍സ്സിസ്സസ് ക്രുദ്ധനായി.എക്കോ തന്നെ കളിയാക്കുകയായിരുന്നുവെന്നാണ് അയാള്‍ കരുതിയത്.അവളുടെ സൗന്ദര്യം അയാള്‍ ശ്രദ്ധിച്ചതേയില്ല. ഒരു പ്രേമഭിക്ഷുകിയായി എക്കോ നാര്‍സ്സിസ്സസിന്റെ സവിധത്തിലേക്ക് ഓടിയണഞ്ഞു. പക്ഷേ, അയാള്‍ അവളെ തള്ളി മാറ്റുകയാണുണ്ടായത്.
നീ എന്നെ കളിയാക്കുന്നത് ഞാന്‍ കേട്ടു.അയാള്‍ ദേഷ്യത്തോടെ പറഞ്ഞു-"നീ സ്നേഹിക്കുന്നു എന്ന് നടിക്കുന്നതും എന്നെ പരിഹസിക്കാന്‍ വേണ്ടിയാണ്. നിന്റെ കൂട്ടൂകാര്‍ മരങ്ങളുടെ മറവില്‍ നിന്ന് ഇപ്പോള്‍ ചിരിക്കുന്നുണ്ടാവും"
എക്കോ ഒന്നും ശബ്ദിക്കാതെ കാതരമിഴികളോടെ നിന്നു.
"എന്റെ അടുത്ത് നിന്ന് പോകൂ" നാര്‍സിസസ് ശബ്ദമുയര്‍ത്തി പറഞ്ഞു.
എക്കോ ദുഖത്തോടെ അനുസരിച്ചു. "പോകൂ" മരങ്ങള്‍ക്കിടയിലൂടെ നീങ്ങിമറയുമ്പോള്‍ അവള്‍ മന്ത്രിച്ചു. ആ അഹങ്കാരിയായ യുവാവ് നിഷ്ഫലമായി പ്രേമിച്ച് പ്രേമത്തിന്റെ വില മനസ്സിലാക്കട്ടെയെന്ന് ഹൃദയം നൊന്ത് ശപിച്ചു.
നാര്‍സിസസ്സ് മലമുകളിലേക്ക് നടന്നു.കുറച്ച് കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് വല്ലാത്ത ദാഹം തോന്നി. അധികം തമസിയാതെ അയാള്‍ ഒരു കുളക്കരയില്‍ എത്തി. നല്ല തെളിഞ്ഞ ശുദ്ധജലം! അയാളുടെ ദാഹം ഇരട്ടിച്ചു.
വെള്ളം കുടിക്കാനായി അവന്‍ കുളക്കരയില്‍ കമഴ്‌ന്നു കിടന്നു. പെട്ടെന്ന് വെള്ളത്തില്‍ തന്റെ മുഖത്തിന്റെ പ്രതിഛായ അവന്‍ കണ്ടു.ഒരു ദേവത വെള്ളത്തില്‍ നിന്ന് തന്നെ നോക്കുകയാണെന്ന് അവന്‍ വിചാരിച്ചു. എത്ര സുന്ദരമായ രൂപം! വെള്ളത്തില്‍ കണ്ട ദേവതയെ നാര്‍സ്സിസ്സസ് ആരാധിച്ച് തുടങ്ങി. സ്വന്തം പ്രതിഛായയില്‍ ആണ് താന്‍ പ്രേമം അര്‍പ്പിച്ചിരിക്കുന്നതെന്ന് നാര്‍സ്സിസ്സ് അറിഞ്ഞേ ഇല്ല.
"സുന്ദരിയായ ദേവതേ..ഈ കുളത്തില്‍ നിന്ന് പുറത്ത് വരില്ലേ?"-അവന്‍ യാചിച്ചു.
അവന്‍ എത്ര താണപേക്ഷിച്ചിട്ടും ആ ദേവത വെള്ളത്തില്‍ നിന്ന് പുറത്ത് വന്നേ ഇല്ല..
നാര്‍സിസ്സസ് വെള്ളത്തിലുള്ള ആരോടൊ സംസാരിക്കുന്നത് കണ്ട് എക്കോ അവന്റെ പുറകില്‍ വന്ന് എത്തി നോക്കി.സ്വന്തം രൂപത്തെ തന്നെയാണ് അവന്‍ പ്രേമിക്കുന്നതെന്ന് അവള്‍ മനസ്സിലാക്കി.അത് അവനോട് പറയാന്‍ അവള്‍ വെമ്പല്‍ കൊണ്ടു.പക്ഷേ അവന്റെ അവസാന വാക്കുകള്‍ മാത്രം പറയാന്‍ വിധിക്കപ്പെട്ട അവള്‍ക്ക് അത് സാധിച്ചില്ല.
നാര്‍സിസ്സസ്സിന്റെ പ്രേമം പാഴായിപ്പോവുകയാണ്.അവന്റെ പ്രതിഛായക്ക് ഒരിക്കലും സ്നേഹം മടക്കിക്കൊടുക്കാന്‍ ആവില്ല.
നാര്‍സിസ്സസ് ആ കുളക്കര വിട്ട് പോയതെ ഇല്ല.ആ ജലദേവതയോട് പുറത്തേക്ക് വരാന്‍ അവന്‍ ആവശ്യപ്പെട്ടത് വെറുതെയായി.അവളെനോക്കി ചിരിച്ചതും അവളുടെ നേരെ കൈ നീട്ടിയതും വെറുതെയായി.രാവും പകലും അവന്‍ ആ കുളക്കരയില്‍ കിടന്നു.
ദിവസങ്ങള്‍ കൊഴിഞ്ഞ് വീണു.നാര്‍സ്സിസസ് ഭക്ഷണം പോലും ഉപേക്ഷിച്ചു.തനിക്ക് ജലദേവതയോടുള്ള സ്നേഹം ഒഴിച്ച് മറ്റ് എല്ലാം അവന്‍ മറന്നിരുന്നു. ദു:ഖാര്‍ത്തനായ ആ കാമുകന്റെ കണ്ണു നീര്‍ ജലത്തിലേക്ക് വീണു.
അവന്‍ വളരെ ക്ഷീണിതനായി.വെള്ളത്തിലുള്ള ദേവതയും.നാര്‍സ്സിസ്സസിനു സങ്കടം വര്‍ദ്ധിച്ചു. എക്കോ വിഷമിച്ചു.അവന്‍ ഏറെ താമസിയാതെ മരിച്ച് പോകുമെന്ന് അവള്‍ക്ക് തോന്നി.പക്ഷേ അവനെ താക്കീത് ചെയ്യാന്‍ പോലും അവള്‍ക്ക് നിവര്‍തിയില്ലായിരുന്നു.
ഒരു ദിവസം പ്രഭാതത്തില്‍ സൂര്യന്‍ കിഴക്കുദിച്ചപ്പോള്‍ സുന്ദരനായ ആ യുവാവ് കുളക്കരയില്‍ മരിച്ച് കിടന്നിരുന്നു.അവന്റെ സുന്ദരമായ മൃതദേഹം കണ്ട ദേവതമാര്‍ പോലും ആ നിഷ്ഫലമായ പ്രേമത്തെയോര്‍ത്ത് കരഞ്ഞു.അവനോടുള്ള സഹതാപം കൊണ്ട് അവര്‍ അവനെ വെളുത്ത മനോഹരമായ പുഷ്പം ആക്കി മാറ്റി.അവയാണ് ഇന്നും കുളക്കരകളീല്‍ വിടരുന്ന കൊച്ച് നാര്‍സ്സിസസ് പുഷ്പങ്ങള്‍.!
പണ്ട് തന്റെ സ്വന്തം മുഖം കാണാന്‍ നാര്‍സ്സിസ്സസ് വെള്ളത്തിലേക്ക് ഉറ്റ് നോക്കിയിരുന്നത് പോലെ ഇന്ന് ആ പൂക്കളും വളഞ്ഞ് വെള്ളത്തിലേക്ക് തന്നെ ഉറ്റു നോക്കുന്നു.
പാവം എക്കോ! അവള്‍ ദു:ഖം സഹിച്ച് സഹിച്ച് പരവശയായി. എല്ലാ സൗന്ദര്യവും നശിച്ച് അവള്‍ വെറും ശബ്ദം മാത്രം ആയിത്തീര്‍ന്നു. ഇന്നും കുന്നുകള്‍ക്കിടയില്‍ നിന്ന് അവള്‍ നമ്മുടെ അവസാന വാക്കുകള്‍ ആവര്‍ത്തിക്കുന്നു.പക്ഷേ ഇനിയൊരിക്കലും ആരും അവളെ കണ്ടെത്തുകയില്ല.
Pages
കഥക്കാലം
Showing posts with label Greek Story. Show all posts
Showing posts with label Greek Story. Show all posts
Saturday, October 16, 2010
Tuesday, September 21, 2010
ഇക്കാറസ്സിന്റെ ചിറകുകള്‍
ദിദാലസ് അതി സമര്‍ഥനായ ഒരു കലാകാരന്‍ ആയിരുന്നു. അതിലുപരി ഒരു നല്ല കല്ലാശാരിയും.ക്രീറ്റിലെ രാജാവായ മിനോസ് അയാളോട് ഒരു വലിയ കോട്ട നിര്‍മ്മിക്കുവാന്‍ ആവശ്യപ്പെട്ടു."കോട്ടയ്ക്കകത്തെ വഴികള്‍ വളഞ്ഞു തിരിഞ്ഞതും ഒന്നിനെ മറ്റൊന്ന് പലയിടത്തും മുറിച്ച് കടക്കുന്നതും ചുറ്റിത്തിരിഞ്ഞ് പോവുന്നതും ആയിരിക്കണം." രാജാവ് ആജ്ഞാപിച്ചു." അതിനകത്ത് പെടുന്ന ഒരാള്‍ക്ക് ഒരിക്കലും പുറത്ത് കടക്കാന്‍ കഴിയരുത്".
ദിദാലസ് കുഴഞ്ഞ് മറിഞ്ഞ കുരുക്ക് വഴികളുള്ള ഒരു ദുര്‍ഗ്ഗം നിര്‍മ്മിച്ചു. രാജാവ് അത് കണ്ടപ്പോള്‍ തികച്ചും സംതൃപ്തനായി. പക്ഷേ വളരെ നാള്‍ ചെല്ലുന്നതിന് മുന്‍പ് അവര്‍ തമ്മില്‍ എന്തിനോ പിണങ്ങി. മിനോസ് രാജവ് ദിദാലസിനെ ആ കോട്ടയ്ക്കുളില്‍ അടച്ചു. അയാളുടെ കൂടെ ബാലനായ മകന്‍ ഇക്കാറസുമുണ്ടായിരുന്നു.
തുറുങ്കില്‍ നിന്ന് രക്ഷപ്പെടുവാന്‍ ദിദാലസ് വളരെക്കാലം ശ്രമിച്ച് കൊണ്ടിരുന്നു.അദ്ദേഹം അവസാനം തുരുങ്കില്‍ നിന്ന് പുറത്ത് ചാടി.;പക്ഷേ ക്രീറ്റ് ഒരു ദ്വീപായത് കൊണ്ട് തടവുകാര്‍ക്ക് കടല്‍ കടന്നാലേ പൂര്‍ണ്ണരക്ഷ ലഭിക്കുകയുള്ളൂ.
രാജാവ് കടല്‍ത്തീരത്തിന് ചുറ്റും കാവല്‍ക്കാരെ ഏര്‍പ്പെടുത്തി. "തുറമുഖത്ത് നിന്ന് പുറപ്പെടുന്ന ഓരോ കപ്പലും യാത്ര തിരിക്കുന്നതിന് മുന്‍പ് കര്‍ശനമായി പരിശോധിക്കണം."രാജകല്‍പന ഇടിനാദം പോലെ മുഴങ്ങി.ദിദാലസ് ഇത് കേട്ട് നിരാശനായി.എങ്ങനെ ആ ദ്വീപില്‍ നിന്ന് രക്ഷപ്പെടുമെന്ന് അദ്ദേഹം ചുഴിഞ്ഞാലോച്ചിച്ചു.അവസാനം ആകാശത്തിലേക്ക് അദ്ദേഹം തലയുയര്‍ത്തി നോക്കി.
"കരയുടെയും കടലിന്റെയും രാജാവായിരിക്കാം മിനോസ്.-ദിദാലസ് ഓര്‍ത്തു. പക്ഷേ അയാള്‍ കടലിന്റെ രാജാവല്ലല്ലോ..ഞാന്‍ വായുവിലൂടെ ചിറകിന്മേല്‍ രക്ഷപ്പെടും."
ദിദാലസ് വെളുത്ത് കനം കുറഞ്ഞ തൂവലുകള്‍ ശേഖരിച്ച് ഒരു കൂമ്പാരം ഉണ്ടാക്കി.അവ ചെറുതും വലുതുമായി തരം തിരിച്ചു.പിന്നീട് ഏറ്റവും ചെറുതില്‍ തുടങ്ങി,അവ ഓരോന്നായി മെഴുക് കൊണ്ട് ബലമായി ഉറപ്പിച്ചു. വലിയ തൂവലുകള്‍ വന്നപ്പ്പ്പോള്‍ ചെരുതിന്റെ ഇടയിലൂടെ അവ തുന്നുപ്പിടിപ്പിച്ചു സുന്ദരമായ ഒരു ജോടി ചിറകുകള്‍ ഉണ്ടാക്കി.
പണി തീര്‍ന്നപ്പോള്‍ ദിദാലസ് തന്റെ ചുമലുകളില്‍ ആ ചിറക് വെച്ച് കെട്ടി പൊക്കമുള്ള ഒരു സ്ഥലത്ത് നിന്ന് താഴോട്ട് ചാടി.തനിക്ക് പറക്കാന്‍ കഴിയുമെന്ന് ബോദ്ധ്യമായപ്പോള്‍ ആഹ്ലാദം കൊണ്ട് അദ്ദേഹം മതി മറന്നു.അദ്ഭുദ സ്തബ്ധനായി നില്‍ക്കുന്ന മകന്‍ ഇക്കാറസിന്റെ അടുത്തേക്ക് ആ പിതാവ് പറന്നിറങ്ങി.
"എനിക്കും ചിറകുകളുണ്ടാക്കിത്തരൂ:-അങ്ങയെ ഞാനും സഹായിക്കാം ഇക്കാറസ് അപേക്ഷിച്ചു.
ഇക്കാറസ് തന്റെ അച്ഛന്‍ കൊണ്ട് വന്ന തൂവലുകള്‍ തരം തിരിക്കാന്‍ തുടങ്ങി. ദിദാലസ് അവ മെഴുക് കൊണ്ട് ഒട്ടിച്ച് മുന്‍പത്തെപ്പ്പ്പോലെ രണ്ട് ചിറകുകള്‍ കൂടി ഉണ്ടാക്കി.വിറക്കുന്ന കൈകള്‍ കൊണ്ട് അദ്ദേഹം അത് മകന്റെ ചുമലില്‍ ബന്ധിച്ചു.
ഇക്കാറസ് തന്റെ വലിയ തൂവല്‍ച്ചിറകുകള്‍ നിയന്ത്രിക്കാന്‍ വളരെ വേഗം പഠിച്ചു.ഒരു വലിയ പക്ഷിയെപ്പോലെ മകന്‍ അവിടെയും ഇവിടെയും പറന്ന് കളിക്കുന്നത് ദിദാലസ് സന്തോഷത്തോടെ നോക്കി നിന്നു.
മകനും കൂടി സമര്‍ഥമായി ചിറകുകള്‍ കൈകാര്യം ചെയ്യാമെന്നായപ്പോള്‍ രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം ദിദാലസ് തയ്യാറാക്കി.
"സൂര്യനുദിക്കുമ്പോള്‍ നമുക്ക് പുറപ്പെടണം".ദിദാലസ് മകനോട് പറഞ്ഞു. "കടല്‍ താണ്ടി മറുകരയില്‍ പറന്നെത്താന്‍ ഒരു ദിവസം മുഴുവന്‍ വേണ്ടിയിരിക്കുന്നു.ഇക്കാറസ് നീ സുഖമായുറങ്ങി നാളെ നേരത്തേ എഴുനേല്‍ക്കൂ."
സൂര്യനുദിച്ചപ്പോള്‍ ദിദാലസ് ചിറകുകള്‍ സ്വയം വരിഞ്ഞ് കെട്ടി;എന്നിട്ട് മകന്റേത് കെട്ടിക്കൊടുകുക്കയും ചെയ്തു.
"എന്നെ അനുഗമിച്ചാല്‍ മതി.വളരെ താണ് പറക്കരുത്.കടല്‍ത്തിരകളില്‍ നിന്ന് തെറിക്കുന്ന ജലകണങ്ങള്‍ വീണ് ചിറകുകള്‍ നനഞ്ഞ് പോകും.തൂവലുകള്‍ കട്ട പിടിക്കാന്‍ അത് കാരണമാകും..വളരെ ഉയരത്തിലും പറക്കരുത്. കാരണം സൂര്യന്റെ ചൂടെല്‍ക്കുമ്പോള്‍ ചിറകിലെ മെഴുകുരുകി താഴെ വീഴാനിടയാകും.മധ്യ മാര്‍ഗ്ഗത്തിലൂടെ പറക്കുന്നതാണ് സുരക്ഷിതം."
ഈ ഉപദേശം നല്‍കിയ ശേഷം ദിദാലസ് പറന്നുയര്‍ന്നു.ആവേശഭരിതനായി പുത്രനും അദ്ദേഹത്തെ പിന്തുടര്‍ന്നു. വയലുകള്‍ക്കും മലകള്‍ക്കും മേലെ അവരങ്ങനെ പറന്നുയര്‍ന്നു.ആട്ടിടയന്മാരും ഉഴവുകാരും അദ്ഭുദകരമായ ആ കാഴ്ച അമ്പരപ്പോടെ നോക്കി നിന്നു.
"അതാ രണ്ട് ദേവന്മാര്‍ പറന്ന് പോകുന്നു." കാഴ്ചക്കാര്‍ വിളിച്ച് പറന്നു.ഭക്തിപൂര്‍വ്വം ജനങ്ങള്‍ മുട്ട് കുത്തി.
ദിദാലസും ഇക്കാറസും ആ ദ്വീപ് പിന്നിട്ടു.കടലിന് മീതേ പറക്കാന്‍ തുടങ്ങി.ഇക്കാറസ് സന്തോശവും ആവേശവും കൊണ്ട് മതി മറന്നു. തന്റെ വലിയ ചിറകുകള്‍ തികച്ചും സുരക്ഷിതമാണെന്ന ബോധത്തോടെ ആ യുവാവ് കൂടുതല്‍ ഉയരത്തിലേക്ക് പൊങ്ങി. തണുത്ത് വിറച്ചിരുന്ന അവന് സൂര്യന്റെ ചൂട് വളരെ സൗഖ്യം നല്‍കി; അതോടെ അവന്റെ ആവേശം നിയന്ത്രണാതീറ്റം ആയി. കൂടുതല്‍ ഉയരത്തിലേക്ക് പറക്കാന്‍ അവന്‍ വെമ്പല്‍ കൊണ്ടു.
ഇക്കാറസ് നില വിട്ട് ആകാശത്തിലുയര്‍ന്നു.ചൂട് കൂടിക്കൂടി വന്നു.ചിറകുകള്‍ കൂട്ടിയൊട്ടിച്ചിരുന്ന മെഴുക് സൂര്യന്റെ ചൂടില്‍ ഉരുകിയൊലിച്ചു.;തൂവലുകളുടെ ബന്ധം അയഞ്ഞു. അവ ഓരോന്നായി താഴോട്ട് പൊഴിഞ്ഞ് വീണ് തുടങ്ങി.ഇക്കാറസ് ഭയത്തോടെ മേല്‍പ്പോട്ടും കീഴ്പ്പോട്ടും കയ്യിട്ട് തല്ലി.പക്ഷേ അവനെ താങ്ങാന്‍ ആ ചിറകുകള്‍ക്ക് കഴിയാതെ ആയി.ഇക്കാറസ് നിയന്ത്രണം വിട്ട് താഴോട്ട് പോരുകയാണ് .താഴോട്ട്;..വീണ്ടും താഴോട്ട്.....അവസാനം ആര്‍ത്തനാദത്തോടെ അയാള്‍ സമുദ്രത്തില്‍ പതിച്ചു.;തിരമാലകള്‍ അവനെ വിഴുങ്ങി.
തന്റെ പുത്രന്‍ പിറകില്‍ തന്നെ ഇല്ലേ എന്നറിയാന്‍ ദിദാലസ് തിരിഞ്ഞ് നോക്കി.മകനെ അവിടെയെങ്ങും കാണാനില്ല.ഭയന്ന് വിറച്ച് ദിദാലസ് നിലവിളിച്ചു. "ഇക്കാറസ്,ഇക്കാറസ്, എന്റെ പൊന്നുമകനേ നീയെവിടെ?"
ഒരു മറുപട്ടിയും ഇല്ല.! നിരാശയോടെ ദിദാലസ് താഴോട്ട് കുതിച്ചു.ജലനിരപ്പിന് മീതേ വട്ടമിട്ടു പറന്ന് അവിടെയെല്ലാം തിരഞ്ഞു. അങ്ങു ദൂരെ തിരമാലകളില്‍ തന്റെ പുത്രന്റെ ചിറകുകളിലെ തൂവലുകള്‍ ഒഴുകി നടക്കുന്നത് ആ പിതാവ് നിറഞ്ഞ കണ്ണുകളൊടെ കണ്ടു.
പുത്രന്‍ മുങ്ങി മരിച്ചുവെന്ന് ദിദാലസിനു മനസ്സിലായി. ആ വേര്‍പാട് അസഹ്യമായിരുന്നു.പുത്രന്റെ മൃതദേഹം കണ്ട് പിടിച്ച് ദിദാലസ് കരയെക്കെത്തിച്ചു.മകന്റെ ഓര്‍മ്മ നിലനിര്‍ത്തുവാന്‍ വേണ്ടി ആ കടലിന് ഇക്കാറിയന്‍ കടല്‍ എന്ന് അദ്ദേഹം പേരിട്ടു. ആ പേര് ഇന്നും നില നില്‍ക്കുന്നു.
ദിദാലസ് കുഴഞ്ഞ് മറിഞ്ഞ കുരുക്ക് വഴികളുള്ള ഒരു ദുര്‍ഗ്ഗം നിര്‍മ്മിച്ചു. രാജാവ് അത് കണ്ടപ്പോള്‍ തികച്ചും സംതൃപ്തനായി. പക്ഷേ വളരെ നാള്‍ ചെല്ലുന്നതിന് മുന്‍പ് അവര്‍ തമ്മില്‍ എന്തിനോ പിണങ്ങി. മിനോസ് രാജവ് ദിദാലസിനെ ആ കോട്ടയ്ക്കുളില്‍ അടച്ചു. അയാളുടെ കൂടെ ബാലനായ മകന്‍ ഇക്കാറസുമുണ്ടായിരുന്നു.
തുറുങ്കില്‍ നിന്ന് രക്ഷപ്പെടുവാന്‍ ദിദാലസ് വളരെക്കാലം ശ്രമിച്ച് കൊണ്ടിരുന്നു.അദ്ദേഹം അവസാനം തുരുങ്കില്‍ നിന്ന് പുറത്ത് ചാടി.;പക്ഷേ ക്രീറ്റ് ഒരു ദ്വീപായത് കൊണ്ട് തടവുകാര്‍ക്ക് കടല്‍ കടന്നാലേ പൂര്‍ണ്ണരക്ഷ ലഭിക്കുകയുള്ളൂ.
രാജാവ് കടല്‍ത്തീരത്തിന് ചുറ്റും കാവല്‍ക്കാരെ ഏര്‍പ്പെടുത്തി. "തുറമുഖത്ത് നിന്ന് പുറപ്പെടുന്ന ഓരോ കപ്പലും യാത്ര തിരിക്കുന്നതിന് മുന്‍പ് കര്‍ശനമായി പരിശോധിക്കണം."രാജകല്‍പന ഇടിനാദം പോലെ മുഴങ്ങി.ദിദാലസ് ഇത് കേട്ട് നിരാശനായി.എങ്ങനെ ആ ദ്വീപില്‍ നിന്ന് രക്ഷപ്പെടുമെന്ന് അദ്ദേഹം ചുഴിഞ്ഞാലോച്ചിച്ചു.അവസാനം ആകാശത്തിലേക്ക് അദ്ദേഹം തലയുയര്‍ത്തി നോക്കി.
"കരയുടെയും കടലിന്റെയും രാജാവായിരിക്കാം മിനോസ്.-ദിദാലസ് ഓര്‍ത്തു. പക്ഷേ അയാള്‍ കടലിന്റെ രാജാവല്ലല്ലോ..ഞാന്‍ വായുവിലൂടെ ചിറകിന്മേല്‍ രക്ഷപ്പെടും."
ദിദാലസ് വെളുത്ത് കനം കുറഞ്ഞ തൂവലുകള്‍ ശേഖരിച്ച് ഒരു കൂമ്പാരം ഉണ്ടാക്കി.അവ ചെറുതും വലുതുമായി തരം തിരിച്ചു.പിന്നീട് ഏറ്റവും ചെറുതില്‍ തുടങ്ങി,അവ ഓരോന്നായി മെഴുക് കൊണ്ട് ബലമായി ഉറപ്പിച്ചു. വലിയ തൂവലുകള്‍ വന്നപ്പ്പ്പോള്‍ ചെരുതിന്റെ ഇടയിലൂടെ അവ തുന്നുപ്പിടിപ്പിച്ചു സുന്ദരമായ ഒരു ജോടി ചിറകുകള്‍ ഉണ്ടാക്കി.
പണി തീര്‍ന്നപ്പോള്‍ ദിദാലസ് തന്റെ ചുമലുകളില്‍ ആ ചിറക് വെച്ച് കെട്ടി പൊക്കമുള്ള ഒരു സ്ഥലത്ത് നിന്ന് താഴോട്ട് ചാടി.തനിക്ക് പറക്കാന്‍ കഴിയുമെന്ന് ബോദ്ധ്യമായപ്പോള്‍ ആഹ്ലാദം കൊണ്ട് അദ്ദേഹം മതി മറന്നു.അദ്ഭുദ സ്തബ്ധനായി നില്‍ക്കുന്ന മകന്‍ ഇക്കാറസിന്റെ അടുത്തേക്ക് ആ പിതാവ് പറന്നിറങ്ങി.
"എനിക്കും ചിറകുകളുണ്ടാക്കിത്തരൂ:-അങ്ങയെ ഞാനും സഹായിക്കാം ഇക്കാറസ് അപേക്ഷിച്ചു.
ഇക്കാറസ് തന്റെ അച്ഛന്‍ കൊണ്ട് വന്ന തൂവലുകള്‍ തരം തിരിക്കാന്‍ തുടങ്ങി. ദിദാലസ് അവ മെഴുക് കൊണ്ട് ഒട്ടിച്ച് മുന്‍പത്തെപ്പ്പ്പോലെ രണ്ട് ചിറകുകള്‍ കൂടി ഉണ്ടാക്കി.വിറക്കുന്ന കൈകള്‍ കൊണ്ട് അദ്ദേഹം അത് മകന്റെ ചുമലില്‍ ബന്ധിച്ചു.
ഇക്കാറസ് തന്റെ വലിയ തൂവല്‍ച്ചിറകുകള്‍ നിയന്ത്രിക്കാന്‍ വളരെ വേഗം പഠിച്ചു.ഒരു വലിയ പക്ഷിയെപ്പോലെ മകന്‍ അവിടെയും ഇവിടെയും പറന്ന് കളിക്കുന്നത് ദിദാലസ് സന്തോഷത്തോടെ നോക്കി നിന്നു.
മകനും കൂടി സമര്‍ഥമായി ചിറകുകള്‍ കൈകാര്യം ചെയ്യാമെന്നായപ്പോള്‍ രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം ദിദാലസ് തയ്യാറാക്കി.
"സൂര്യനുദിക്കുമ്പോള്‍ നമുക്ക് പുറപ്പെടണം".ദിദാലസ് മകനോട് പറഞ്ഞു. "കടല്‍ താണ്ടി മറുകരയില്‍ പറന്നെത്താന്‍ ഒരു ദിവസം മുഴുവന്‍ വേണ്ടിയിരിക്കുന്നു.ഇക്കാറസ് നീ സുഖമായുറങ്ങി നാളെ നേരത്തേ എഴുനേല്‍ക്കൂ."
സൂര്യനുദിച്ചപ്പോള്‍ ദിദാലസ് ചിറകുകള്‍ സ്വയം വരിഞ്ഞ് കെട്ടി;എന്നിട്ട് മകന്റേത് കെട്ടിക്കൊടുകുക്കയും ചെയ്തു.
"എന്നെ അനുഗമിച്ചാല്‍ മതി.വളരെ താണ് പറക്കരുത്.കടല്‍ത്തിരകളില്‍ നിന്ന് തെറിക്കുന്ന ജലകണങ്ങള്‍ വീണ് ചിറകുകള്‍ നനഞ്ഞ് പോകും.തൂവലുകള്‍ കട്ട പിടിക്കാന്‍ അത് കാരണമാകും..വളരെ ഉയരത്തിലും പറക്കരുത്. കാരണം സൂര്യന്റെ ചൂടെല്‍ക്കുമ്പോള്‍ ചിറകിലെ മെഴുകുരുകി താഴെ വീഴാനിടയാകും.മധ്യ മാര്‍ഗ്ഗത്തിലൂടെ പറക്കുന്നതാണ് സുരക്ഷിതം."
ഈ ഉപദേശം നല്‍കിയ ശേഷം ദിദാലസ് പറന്നുയര്‍ന്നു.ആവേശഭരിതനായി പുത്രനും അദ്ദേഹത്തെ പിന്തുടര്‍ന്നു. വയലുകള്‍ക്കും മലകള്‍ക്കും മേലെ അവരങ്ങനെ പറന്നുയര്‍ന്നു.ആട്ടിടയന്മാരും ഉഴവുകാരും അദ്ഭുദകരമായ ആ കാഴ്ച അമ്പരപ്പോടെ നോക്കി നിന്നു.
"അതാ രണ്ട് ദേവന്മാര്‍ പറന്ന് പോകുന്നു." കാഴ്ചക്കാര്‍ വിളിച്ച് പറന്നു.ഭക്തിപൂര്‍വ്വം ജനങ്ങള്‍ മുട്ട് കുത്തി.
ദിദാലസും ഇക്കാറസും ആ ദ്വീപ് പിന്നിട്ടു.കടലിന് മീതേ പറക്കാന്‍ തുടങ്ങി.ഇക്കാറസ് സന്തോശവും ആവേശവും കൊണ്ട് മതി മറന്നു. തന്റെ വലിയ ചിറകുകള്‍ തികച്ചും സുരക്ഷിതമാണെന്ന ബോധത്തോടെ ആ യുവാവ് കൂടുതല്‍ ഉയരത്തിലേക്ക് പൊങ്ങി. തണുത്ത് വിറച്ചിരുന്ന അവന് സൂര്യന്റെ ചൂട് വളരെ സൗഖ്യം നല്‍കി; അതോടെ അവന്റെ ആവേശം നിയന്ത്രണാതീറ്റം ആയി. കൂടുതല്‍ ഉയരത്തിലേക്ക് പറക്കാന്‍ അവന്‍ വെമ്പല്‍ കൊണ്ടു.
ഇക്കാറസ് നില വിട്ട് ആകാശത്തിലുയര്‍ന്നു.ചൂട് കൂടിക്കൂടി വന്നു.ചിറകുകള്‍ കൂട്ടിയൊട്ടിച്ചിരുന്ന മെഴുക് സൂര്യന്റെ ചൂടില്‍ ഉരുകിയൊലിച്ചു.;തൂവലുകളുടെ ബന്ധം അയഞ്ഞു. അവ ഓരോന്നായി താഴോട്ട് പൊഴിഞ്ഞ് വീണ് തുടങ്ങി.ഇക്കാറസ് ഭയത്തോടെ മേല്‍പ്പോട്ടും കീഴ്പ്പോട്ടും കയ്യിട്ട് തല്ലി.പക്ഷേ അവനെ താങ്ങാന്‍ ആ ചിറകുകള്‍ക്ക് കഴിയാതെ ആയി.ഇക്കാറസ് നിയന്ത്രണം വിട്ട് താഴോട്ട് പോരുകയാണ് .താഴോട്ട്;..വീണ്ടും താഴോട്ട്.....അവസാനം ആര്‍ത്തനാദത്തോടെ അയാള്‍ സമുദ്രത്തില്‍ പതിച്ചു.;തിരമാലകള്‍ അവനെ വിഴുങ്ങി.
തന്റെ പുത്രന്‍ പിറകില്‍ തന്നെ ഇല്ലേ എന്നറിയാന്‍ ദിദാലസ് തിരിഞ്ഞ് നോക്കി.മകനെ അവിടെയെങ്ങും കാണാനില്ല.ഭയന്ന് വിറച്ച് ദിദാലസ് നിലവിളിച്ചു. "ഇക്കാറസ്,ഇക്കാറസ്, എന്റെ പൊന്നുമകനേ നീയെവിടെ?"
ഒരു മറുപട്ടിയും ഇല്ല.! നിരാശയോടെ ദിദാലസ് താഴോട്ട് കുതിച്ചു.ജലനിരപ്പിന് മീതേ വട്ടമിട്ടു പറന്ന് അവിടെയെല്ലാം തിരഞ്ഞു. അങ്ങു ദൂരെ തിരമാലകളില്‍ തന്റെ പുത്രന്റെ ചിറകുകളിലെ തൂവലുകള്‍ ഒഴുകി നടക്കുന്നത് ആ പിതാവ് നിറഞ്ഞ കണ്ണുകളൊടെ കണ്ടു.
പുത്രന്‍ മുങ്ങി മരിച്ചുവെന്ന് ദിദാലസിനു മനസ്സിലായി. ആ വേര്‍പാട് അസഹ്യമായിരുന്നു.പുത്രന്റെ മൃതദേഹം കണ്ട് പിടിച്ച് ദിദാലസ് കരയെക്കെത്തിച്ചു.മകന്റെ ഓര്‍മ്മ നിലനിര്‍ത്തുവാന്‍ വേണ്ടി ആ കടലിന് ഇക്കാറിയന്‍ കടല്‍ എന്ന് അദ്ദേഹം പേരിട്ടു. ആ പേര് ഇന്നും നില നില്‍ക്കുന്നു.
Subscribe to:
Posts (Atom)